കാലിക്കറ്റ് മാത്രമല്ല, ആണ്ടമാന് നിക്കോബാര് ദ്വീപില് മഞ്ചേരി യും തിരൂരും മലപ്പുറ വും നിലമ്പൂരും മണ്ണാര്ക്കാടും വണ്ടൂര് ഒക്കെ ഉണ്ട് : Malabar riot history and andaman nicobar islands (malayalam article)

കേരളത്തിനു പുറത്തും ഒരു കാലിക്കട്ട് ഉണ്ട് . അങ്ങ് ദൂരെ ദൂരെ ആണ്ടമാന് നിക്കോബാര് ദ്വീപിലാണ് മറ്റൊരു കാലിക്കറ്റ് ഉള്ളത് . കാലിക്കറ്റ് മാത്രമല്ല, ആണ്ടമാന് നിക്കോബാര് ദ്വീപില് മഞ്ചേരി യും തിരൂരും മലപ്പുറ വും നിലമ്പൂരും മണ്ണാര്ക്കാടും വണ്ടൂര് ഒക്കെ ഉണ്ട്. മലബാര് കലാപത്തിന്റെ ചരിത്ര ശേഷിപ്പുകളായി ആണ്ടമാനിലെ മറ്റൊരു ഏറനാട് .
മലബാര് കലാപത്തിനു ശേഷം ഏതാണ്ട് അര ലക്ഷത്തോളം മാപ്പിള മാരെയാണ് ബ്രിട്ടിഷുകാര് പിടിച്ച് കൊണ്ട് പോയത് . അതില് ആയിരക്കണക്കിന് ആളുകള് കൊല്ലപ്പെടുകയും ബാക്കി ഉള്ളവരെ കൊണ്ട് വെല്ലൂരിലെ യും കോയമ്പത്തൂരിലെ യും കണ്ണൂരിലെ യും ത്രിശ്നാപ്പള്ളി യിലെയും ജയിലുകള് നിറഞ്ഞു കവിയുകയും ചെയ്തു . ഈയൊരു സന്ദര്ഭത്തിലാണ് ബ്രിട്ടിഷ് ഗവണ്മെന്റ് മാപ്പിള തടവുകാരെ ആണ്ടമാനിലെക്ക് മാറ്റാന് തീരുമാനിച്ചത്. 1922 തൊട്ടു എട്ടു വര്ഷക്കാലം ആയിരക്കണക്കിനു മാപ്പിളമാരെ മദ്രാസ് പ്രസിടന്സി ക്ക് കീഴിലുള്ള ജയിലുകളില് നിന്നും ആണ്ടമാനിലെക്ക് നാട് കടത്തി. ഈ തടവുകാരില് നായര് മാരും ഉള്പ്പെട്ടിരുന്നു എന്ന് ചില പഠനങ്ങള് പറയുന്നുണ്ട് .
1922 മാര്ച്ചില് വെല്ലൂര് ജയിലില് നിന്നുമുള്ള 210 മാപ്പിള തടവുകാരുമായുള്ള ആദ്യ ബാച്ച് എസ് എസ് മഹാരാജ് എന്ന കപ്പലില് ആണ്ടമാനിലെക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴേക്ക
ും ഒരാള് മരണപ്പെടുകയും ബാക്കി ഉള്ളവരില് കൂടുതലും അസുഖ ബാധിതരാവുകയും ചെയ്തു. എങ്കിലും ആണ്ടമാനിലെക്കുള്ള നാട് കടത്തല് തുടര്ന്ന് കൊണ്ടേയിരുന്നു . ബ്രിട്ടിഷ് സര്ക്കാര് ആണ്ടമാനിലെ വന ഭൂമി കൃഷി യോഗ്യവും മനുഷ്യാവാസ വുമാക്കി കോളനിവല്ക്കരണം ത്വരിതപ്പെടുത്താനുള്ള ഉദ്ദേശ ത്തില് ആണ്ടമാനിലെ മാപ്പിള തടവുകാര്ക്ക് മുന്നിലൊരു ഓഫര് വെച്ചു. ആണ്ടമാനില് തന്നെ സ്ഥിരവാസമാക്കുക യാണെങ്കില് തടവുകാര്ക്ക് അവരുടെ കുടുംബങ്ങളെ ആണ്ടമാനിലെക്ക് കൊണ്ട് വരാം, അതിനുള്ള സഹായങ്ങള് സര്ക്കാര് ചെയ്യും. എന്നാല് ചെറിയൊരു വിഭാഗം മാത്രമേ ഈ ഓഫര് സ്വീകരിച്ചുള്ളൂ . അതില് തന്നെ പലരും കുടുംബങ്ങള് ആണ്ടമാനില് എത്തിയപ്പോള് അവരെ തിരിച്ചയക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ജയില് മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിച്ച് ഈ ഓഫര് നിരസിച്ച മറ്റുള്ളവരും ജയില് മോചനം സാധ്യമാകില്ല എന്ന് തിരിച്ച്ചരിഞ്ഞതോടെ ക്രമേണ കുടുംബങ്ങളെ ആണ്ടമാനിലെക്ക് കൊണ്ട് വരാനും കൃഷി യിലെര്പ്പെടാനുമുള്ള പദ്ധതി യുടെ ഭാഗമായി മാറി .
ബ്രിട്ടിഷ് സര്ക്കാരിനെതിര
െ യുദ്ധം ചെയ്തെന്ന കാരണത്താല് തന്നെ ഈ കുടുംബങ്ങള് ക്കൊക്കെ താമസിക്കാനും കൃഷി ചെയ്യാനുമുള്ള സ്ഥലം നല്കുന്നതില് ആണ്ടമാനിലെ വന വകുപ്പും ബ്രിട്ടിഷ് ഉദ്യോഗസ്ഥറം അനാസ്ഥ കാണിച്ഛതോട് കൂടി ഈ പദ്ധതി വലിയ പരാജയമായി മാറുമെന്നായി . അതിനിടയിലാണ് മലബാറില് നിന്ന് തന്നെയുള്ള കുഞ്ഞിരാമന് നായര് എന്ന ഉദ്യോഗസ്ഥന് ഈ പദ്ധതി യുടെ ചുമതല ലഭിച്ചത് . അദ്ദേഹത്തിന്റെ സ്വ പ്രയതനത്തില് ആദ്യം രണ്ടു സ്ഥലങ്ങള് കണ്ടെത്തുകയും അവിടെ അറുപതോളം കുടുംബങ്ങളെ താമസിപ്പിക്കുകയും അദ്ദേഹം തന്നെ ആ സ്ഥലങ്ങള്ക്ക് കാലിക്കട്ട് ,മലപ്പുറം എന്ന് പേരിടുകയും ചെയ്തു. പിന്നീട് അവിടെ ഈ കുടുംബങ്ങള് നെല്കൃഷി തുടങ്ങി . ഇത് പോലെ ആണ്ടമാനിലെ കാട് വെട്ടിത്തെളിച്ച് മനുഷ്യവാസത്തിനുയോഗ്യമായ രീതിയില് 'നാട്' ഉണ്ടാക്കുമ്പോള്‍ മഞ്ചേരി യില് നിന്നും പോയവര് അതിനു മഞ്ചേരി എന്നും , മണ്ണാര്ക്കാട്ടുകാര് മണ്ണാര്ക്കാട എന്നും നിലംബൂരുകാര് നിലമ്പൂര് എന്നും പേര് വിളിച്ചു .
പക്ഷെ ഏറനാട്ടിലെ യും വള്ളുവനാട്ടിലെ യും തടവുകാരെ യും കുടുംബങ്ങളെ യും ഇങ്ങനെ ആണ്ടമാനിലെക്ക് പറിച്ച് നടപ്പെടുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള് മലബാറില് ഉണ്ടായി . 1925 ഇല് മദ്രാസ് അസ്സംബിളി യില് ഉപ്പി സാഹിബ് സര്ക്കാരിനോട് ഇക്കാര്യത്തില് വിശദീകരണം ആവശ്യപ്പെട്ട തിന്റെ അടിസ്ഥാന ത്തില് ഒരു കമ്മിഷനെ സര്ക്കാര് നിയോഗിച്ചു . മുഹമ്മദ് അബ്ദുല് റഹ്മാന് സാഹിബ് അല് അമീന് പത്ര ത്തില് ഈ വിഷയത്തില് പ്രത്വേക ലേഖനങ്ങള് എഴുതി . തടവുകാരുമായി അഭിമുഖം നടത്താനുള്ള അദ്ദേഹത്തിന്റെ ആവശ്യം സര്ക്കാര് നിരാകരിക്കുകയാണ് ഉണ്ടായത് . അതി ജീവനത്തിനു വേണ്ടി ഗള്ഫിലേക്ക് നാട് കടക്കേണ്ടി വരുന്നതിനും പതിറ്റാണ്ടുകള്ക്ക് മുന്പ് നാട് കടത്തപ്പെട്ട ഒരു സമൂഹത്തിന്റെ ത്യാഗത്തിന്റെ യും പരിശ്രമത്തിന്റെ യും കഥകളാണ് ആണ്ടമാനിലെ മലബാര് നമ്മോടു പറയുന്നത്....
(Credits: അക്ബർ അബൂത്ത്വാലിബ് സ്നേഹതീരം ,ചരിത്രാന്വേഷികൾ)

Share on Google Plus

About admin

0 comments:

Post a Comment